പാർലമെന്ററി ചിന്തകളും ബനാത്ത് വാല സ്മരണകളും
By: മുസ്തഫ മച്ചിനടുക്കം
പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് പോലും ജയ് ശ്രീ റാം വിളികളാൽ മുഖരിതമായ അന്തരീക്ഷമാണ് പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള. പ്രഥമ ദിനങ്ങളിൽ കണ്ടത് കഴിഞ്ഞ. മന്ത്രിസഭയുടെ അവസാന കാലത്ത്. ധൃതി പിടിച്ചിറക്കിയ ഓർഡിനൻസകൾക്ക് നിയമ പ്രാബല്യം നൽകാനുള്ള. തയ്യാറെടുപ്പിലാണ് രണ്ടാം മോദി സർക്കാർ. ഇതിൽ പ്രഥമ പരിഗണന നൽകി മുത്തലാക്ക് ബിൽ. ലോക്സഭയിൽ വീണ്ടും കൊണ്ട് ന്നിരിക്കുകയാണ് ബി.ജെ. പി. ഗവൺമെൻറ് മുത്തലാക്കിന്റെ മറവിൽ. അനിവാര്യമായ വിവാഹമോചനം പോലും ക്രിമിനൽ കുറ്റമാക്കി മുസ്ലിം സമുദായത്തിലെ പുരുഷൻമാരെ മൂന്ന് വർഷം വരെ തടവിന് വിധിക്കാൻ വ്യവസ്ഥ ചെയ്യുന്ന. ബിൽ. രാജ്യസഭയിൽ. വിജയിപ്പിച്ചെടുക്കാനുള്ള നീക്കവും, ബി.ജെ.പി തുടങ്ങി കഴിഞ്ഞു എന്നു വേണം കരുതാൻ. അതിന്റെ സൂചനയാണ് ടി.ഡി.പി.യുടെ നാല് രാജ്യസഭാംഗങ്ങൾ. ബി.ജെ.പിയിലേക്ക് കൂറ് മാറാനുള്ള. തീരുമാനത്തിലൂടെ വ്യക്തമാവുന്നത് ഞാൻ രാജ്യത്തെ മുഴുവൻ ജനവിഭാഗങ്ങളുടെയും വിശ്വാസത്തിലെടുക്കുമെന്നും എതിരായി വോട്ട് ചെയ്തവരോട് പോലും സമഭാവനയോടെ പെരുമാറുമെന്നുമുള്ള. നരേന്ദ്ര മോദിയുടെ പ്രസ്താവന. കേവലം ഭംഗിവാക്ക് മാത്രമായി കാണാനേ സാധിക്കുകയുള്ളൂ ആസാമിലെ പൗരത്വ ബിൽ മുതൽ. വിവാദമായ വിഷയങ്ങളിലെല്ലാം നിയമനിർമ്മാണം വഴി മേൽക്കൈ നേടാനുള്ള ഗൂഡ തന്ത്രങ്ങൾ ഭരണനേതൃത്വം മെനയുമ്പോൾ. ശക്തമായ. പ്രതിപക്ഷത്തിന്റെ അഭാവം മതേതര ജനാധിപത്യ വിശ്വാസികളിൽ ആശങ്ക ഉണ്ടാക്കുകയാണ് നേതൃത്വം ഏറ്റെടുക്കാതെ ഒളിച്ചോടുന്ന രാഹുൽ ഗാന്ധിക്ക് പകരമാവാൻ പ്രാപ്തിയുള്ള മുഖം കോൺഗ്രസ്സിൽ കാണാൻ സാധിക്കുന്നില്ല എന്നതും അസ്വസ്ഥതയുളവാക്കുന്നതാണ് ബംഗാളിൽ നിന്നുള്ള അധീർ രഞ്ജൻ ചൗധരിയെ ലോക്സഭാ കക്ഷി നേതാവായി കോൺഗ്രസ്സ് തിരഞ്ഞെടുത്തിരിക്കുകയാണ് പാർലമെൻറിലെ പരിചയസമ്പന്നനാണെങ്കിലും ബംഗാളിന് പുറത്ത്. അത്രയേറെ അറിയപ്പെടാത്ത നേതാവായ. അദ്ദേഹത്തിന് എത്രത്തോളം തിളങ്ങാൻ സാധിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു എണ്ണത്തിൽ ശുഷക്കമെങ്കിലും പ്രാഗത്ഭ്യം കൊണ്ട് ശക്തമായ. സാന്നിദ്ധ്യമാവാൻ കഴിയുന്ന ലോക് സഭാംഗങ്ങളുടെ അഭാവം പ്രകടമാവുകയാണ് അൽപമെങ്കിലും പ്രതീക്ഷ വെക്കാവുന്ന. അംഗങ്ങൾ കേരളത്തിൽ നിന്നുള്ള. ശശി തരൂരും എൻ.കെ പ്രേമചന്ദ്രനും ഇ.ടി. മുഹമ്മദ് ബഷീറുമൊക്കെയാണ് ഇത്തരുണത്തിലാണ് അന്യസംസ്ഥാനക്കാരനെങ്കിലും കേരളത്തിൽ നിന്നും ഏഴു വട്ടം എം.പിയായിരുന്ന. മുസ്ലിം ലീഗ് അംഗം ജി.എം ബനാത്ത് വാലയുടെ ഓർമ്മകൾ പ്രസക്തമാവുന്നത്
ബനാത്ത് വാലയെ ഓർക്കുമ്പോൾ
സ്വതന്ത്ര ഭാരത മുസ്ലിം രാഷ്ട്രീയ ചരിത്രത്തിലെ ഇതിഹാസമായിരുന്നു ജി. എം. ബനാത്ത് വാലാ സാഹിബ് ന്യൂനപക്ഷ അവകാശ പോരാട്ടത്തിനും സംരക്ഷണത്തിനും ജനാധിപത്യ സംവിധാനത്തെ ഫല പ്രദമായി ഉപയോഗപ്പെടുത്തുക എന്ന മുസ്ലിം ലീഗ് വീക്ഷണത്തെ ശരി വെക്കുന്ന പ്രവർത്തനമായിരുന്നു ബനാത്ത് വാല സാഹിബിറേത്. മഹാരാഷ്ട്ര നിയമസഭയിലും ലോക് സഭയിലും അംഗമായി അദ്ദേഹം നടത്തിയ ഇടപെടലുകൾ ചരിത്രത്തിന്റെ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടുന്നവയാണ് നിർബസ വന്ധ്യകരണ ത്തിനായി മഹാരാഷ്ട്ര നിയമ സഭയിൽ ബിൽ കൊണ്ടു വന്നപ്പോൾ ഏഴ് ലക്ഷം പേരുടെ ഒപ്പു ശേഖരണം നടത്തി രാഷ്ട്ര പതിക്ക് ഭീമ ഹർജി നൽകുകയും നിയമ സഭക്കകത്തും പുറത്തുമായി നടത്തിയ പോരാട്ടത്തിലൂടെ ബിൽ പിൻവലിപ്പിക്കുകയും ചെയ്ത സംഭവം തുല്യതയില്ലാത്തതായിരുന്നു. 1985-ൽ രാജ്യത്ത് ഏക സിവിൽ കോഡിനായി മുറവിളി ഉയരുകയും മുസ്ലിം വ്യക്തി നിയമത്തിനെതിരെ ഇടതുപക്ഷവും സംഘപരിവാർ ശക്തികളും ഏക സ്വരത്തിൽ നിലയുറപ്പിക്കുകയും ചെയ്ത സന്ദർഭത്തിൽ അദ്ദേഹം അവതരിപ്പിച്ച സ്വകാര്യ ബിൽ സർക്കാരിന കൊണ്ട് അംഗീകരിപ്പിക്കാൻ സാധിച്ചതും മുസ്ലിം ലീഗിന്റെ അനിവാര്യതയും
ബനാത്ത് വാല സാഹിബിന്റെറ പ്രാഗത്ഭ്യവും ഒരു പോലെ ബോദ്ധ്യപ്പെടുത്തുന്ന സംഭവങ്ങളാണ് 1947 ആഗസ്റ്റ് 15 കട്ട് ഓഫ് ഡേറ്റ് ആക്കി നിജപ്പെടുത്തി കൊണ്ട് ബാബരി തകർച്ചയ്ക്ക് ശേഷം നിലവിൽ വന്ന ആരാധനാലയ സംര ക്ഷണ ബിൽ പാസാക്കിയെടുത്തതിന് പിന്നിലുള്ള അദ്ധേഹത്തിന്റെ പ്രയത്നവു ഭീർലവീക്ഷണവു ശ്രദ്ധേയമാണ് ബാബരി വിഷയം സങ്കീർണ്ണമാവുന്നതിന് മുമ്പേയാണ് ഇതിന് വേണ്ടിയുള്ള സ്വകാര്യ ബിൽ സഭയിൽ. കൊണ്ട് വരുന്നത് എന്നോർക്കണം
1933 ആഗസ്റ്റ് 15 നു മുംബൈ യിൽ ജനിച്ച ബനാത്ത് വാല സാഹിബ് ഹാഫിസ്കയുടെ ഫോർത്ത് പാർട്ടി യിലൂടെ രാഷ്ട്രീയത്തിലെത്തുകയം വൈകാതെ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ഭാഗമാവുകയും കോളേജ് അദ്ധ്യാപനം അവസാനിപ്പിച്ച് മുഴുസമയ രാഷ്ട്രീയക്കാരനായി മാറിയ അദ്ദേഹം മഹാരാഷ്ട്രയിൽ മുസ്ലിം ലീഗിനെ ശക്തിപ്പെടുത്തുന്നതി?ൽ നിർണ്ണായക പങ്കാളിത്തം വഹിക്കുകയും ചെയ്തു. രണ്ട് തവണ മുംബൈ കോർപറേഷൻ കൗൺസിലറായും ഉമർ ഖാദി മണ്ഡലം എം.എൽ എ യായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1977-ലെ പൊതു തിരഞ്ഞെടുപ്പിലൂടെ സി.എച് മുഹമ്മദ് കോയ സാഹിബായിരുന്നു അദ്ദേഹത്തെ പൊന്നാനിയിൽ മത്സരിപ്പിക്കാൻ പ്രത്യേക താത്പര്യമെടുക്കുകയും മലയാളകരക്ക് പരിചയപ്പെടുത്തുകയും ചെയ്തത് പൊന്നാനിയിൽ നിന്നും ഏഴ് തവണ ലോക്സഭയിൽ എത്തിയ അദ്ദേഹം രാജ്യത്തെ മികച്ച എം പി. മാരിൽ ഒരാളായി മാറുകയും ചെയ്തു.
ജനത ഗവണ്മെന്റിന്റെ കാലത്ത് പോയിന്റ് ഓഫ് ഓര്ടരുമായി
എഴുന്നേറ്റപ്പോൾ
വഴങ്ങേണ്ടി വന്ന സ്പീക്കർ സംസാരിക്കാൻ തന്റെ ചെംബറിലേക്ക് ക്ഷണിച്ചപ്പോൾ അങ്ങയുടെ ചേംബറിൽ അല്ല പാർലിമെന്റിൽ സംസാരിക്കാനാണ് തന്നെ ജനങ്ങൾ തിരഞ്ഞെടുത്തതെന്ന് പറയാൻ ബനാത്ത് വാലയ്ക്ക് അല്ലാതെ ആർക്കും കഴിയില്ല. നിയമത്തിലും, സഭാ നടപടികളിലും അദ്ദേഹം അഗാത പാണ്ഡിത്യം നേടിയിരുന്നു ലോകസഭ ലൈബ്രറിയിൽ വരുന്ന പു്തിയ പുസ്തകങ്ങൾ ആദ്യം വായിക്കുന്നതും, അന്വേഷിച്ചു എത്തുന്നതും ജീവനക്കാർ പോലും സാക്ഷ്യപെടുത്തുന്നു സമ്മേളന സമയങ്ങളിൽ ബനാത്ത് വാല സഭയിൽ ഇല്ലെങ്കിൽ ലൈബ്രറിയിൽ വായനയിലായിരിക്കാം അദ്ദേഹം ആ വായന ചിലപ്പോൾ നിയമ നിർമ്മാണത്തിന് വേണ്ടി ആയിരിക്കാം ഇന്ത്യൻ എക്സ്പ്രസ്സ് ദിന പത്രത്തിൽ പ്രദീപ് കൌശൽ എന്ന റിപ്പോർട്ടർ എഴുതിയ ലേഖനത്തിൽ സരോജ് ബാല എന്നാ ലോകസഭ ലൈബ്രറി ജീവനക്കാരനെ ഉദ്ദരിച്ച് കൊണ്ട് അദ്ദേഹത്തിന്റെ വ്യകതി പ്രഭാവവും മാന്യതയും പ്രതി പാതിക്കുന്നുണ്ട് നിരവധി ലേഖനങ്ങളും ഗ്രന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. തികഞ്ഞ മതഭക്തനും ജിവിതത്തിൽ അങ്ങേയറ്റം സൂക്ഷ്മത പുലർത്തുകയും ചെയ്ത അദ്ദേഹം ലാളിത്യം മുറുകെ പിടിച്ച് ജീവിച്ചു
കവിതയിലും നിയമത്തിലുമൊക്കെ അവഗാഹം നേടിയ ബനാത്ത് വാലയുടെ പ്രസംഗം ലോക്സഭയിൽ ഏവരുടെയും ശ്രദ്ധ നേടുകയും പലരും അവരുടെ സമയം അദ്ദേഹത്തിനായി ഒഴിഞ്ഞു കൊടുക്കയും ചെയ്യുമായിരുന്നു ലോക്സഭയിൽ ലഭ്യമാവുന്ന തുച്ചമായ സമയത്തിനുള്ളിൽ ഏതു വലിയ വിഷയവും കാര്യമാത്ര പ്രസക്കമായി അവതരിപ്പിക്കാനുള്ള കഴിവ് ബനാത്ത് വാല സാഹിബിന്റെ പ്രത്യേകതയായിരുന്നു ന്യൂനപക്ഷ സംബന്ധിയായ വിഷയങ്ങളിൽ അതീവ ജാഗ്രത പുലർത്തിയ അദേഹം അവയൊക്കെ ലോകസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ സ്വീകരിച്ച മാതൃക വർത്തമാന കാലത്ത് കൂടുതൽ. ശ്രദ്ധേയമാവുകയാണ്. മുസ്ലിം ലീഗ് ജന സെക്രട്ടറിയായും പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹം നടത്തിയ സേവനം വിലമതിക്കാനാവാത്തതാണ് ചെന്നൈയിൽ മുസ്ലിം ലീഗ് അറുപതാം വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയതിന്റെ പിറ്റേന്ന് 2008 ജൂൺ 25 നു മുംബൈയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം രാജ്യം ഫാഷിസത്തിന്റെ നീരാളി പിടിത്തത്തിൽ പുളയുമ്പോൾ, മുത്തലാഖും, ഗോവധവും ഒക്കെ രാഷ്ടീയ ആയുധമാക്കപ്പെടുമ്പോൾ ബനാത്ത് വാലയെ പോലൊരു നേതാവ് ഉണ്ടായിരുന്നെങ്കിൽ എന്ന് അറിയാതെ ആശിച്ച് പോവുന്നു.
ആ മഹാത്മാവിന് അല്ലാഹു പൊറുത്ത് നൽകട്ടെ (ആമീൻ )
ബനാത്ത് വാലയെ ഓർക്കുമ്പോൾ
സ്വതന്ത്ര ഭാരത മുസ്ലിം രാഷ്ട്രീയ ചരിത്രത്തിലെ ഇതിഹാസമായിരുന്നു ജി. എം. ബനാത്ത് വാലാ സാഹിബ് ന്യൂനപക്ഷ അവകാശ പോരാട്ടത്തിനും സംരക്ഷണത്തിനും ജനാധിപത്യ സംവിധാനത്തെ ഫല പ്രദമായി ഉപയോഗപ്പെടുത്തുക എന്ന മുസ്ലിം ലീഗ് വീക്ഷണത്തെ ശരി വെക്കുന്ന പ്രവർത്തനമായിരുന്നു ബനാത്ത് വാല സാഹിബിറേത്. മഹാരാഷ്ട്ര നിയമസഭയിലും ലോക് സഭയിലും അംഗമായി അദ്ദേഹം നടത്തിയ ഇടപെടലുകൾ ചരിത്രത്തിന്റെ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടുന്നവയാണ് നിർബസ വന്ധ്യകരണ ത്തിനായി മഹാരാഷ്ട്ര നിയമ സഭയിൽ ബിൽ കൊണ്ടു വന്നപ്പോൾ ഏഴ് ലക്ഷം പേരുടെ ഒപ്പു ശേഖരണം നടത്തി രാഷ്ട്ര പതിക്ക് ഭീമ ഹർജി നൽകുകയും നിയമ സഭക്കകത്തും പുറത്തുമായി നടത്തിയ പോരാട്ടത്തിലൂടെ ബിൽ പിൻവലിപ്പിക്കുകയും ചെയ്ത സംഭവം തുല്യതയില്ലാത്തതായിരുന്നു. 1985-ൽ രാജ്യത്ത് ഏക സിവിൽ കോഡിനായി മുറവിളി ഉയരുകയും മുസ്ലിം വ്യക്തി നിയമത്തിനെതിരെ ഇടതുപക്ഷവും സംഘപരിവാർ ശക്തികളും ഏക സ്വരത്തിൽ നിലയുറപ്പിക്കുകയും ചെയ്ത സന്ദർഭത്തിൽ അദ്ദേഹം അവതരിപ്പിച്ച സ്വകാര്യ ബിൽ സർക്കാരിന കൊണ്ട് അംഗീകരിപ്പിക്കാൻ സാധിച്ചതും മുസ്ലിം ലീഗിന്റെ അനിവാര്യതയും
ബനാത്ത് വാല സാഹിബിന്റെറ പ്രാഗത്ഭ്യവും ഒരു പോലെ ബോദ്ധ്യപ്പെടുത്തുന്ന സംഭവങ്ങളാണ് 1947 ആഗസ്റ്റ് 15 കട്ട് ഓഫ് ഡേറ്റ് ആക്കി നിജപ്പെടുത്തി കൊണ്ട് ബാബരി തകർച്ചയ്ക്ക് ശേഷം നിലവിൽ വന്ന ആരാധനാലയ സംര ക്ഷണ ബിൽ പാസാക്കിയെടുത്തതിന് പിന്നിലുള്ള അദ്ധേഹത്തിന്റെ പ്രയത്നവു ഭീർലവീക്ഷണവു ശ്രദ്ധേയമാണ് ബാബരി വിഷയം സങ്കീർണ്ണമാവുന്നതിന് മുമ്പേയാണ് ഇതിന് വേണ്ടിയുള്ള സ്വകാര്യ ബിൽ സഭയിൽ. കൊണ്ട് വരുന്നത് എന്നോർക്കണം
1933 ആഗസ്റ്റ് 15 നു മുംബൈ യിൽ ജനിച്ച ബനാത്ത് വാല സാഹിബ് ഹാഫിസ്കയുടെ ഫോർത്ത് പാർട്ടി യിലൂടെ രാഷ്ട്രീയത്തിലെത്തുകയം വൈകാതെ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ഭാഗമാവുകയും കോളേജ് അദ്ധ്യാപനം അവസാനിപ്പിച്ച് മുഴുസമയ രാഷ്ട്രീയക്കാരനായി മാറിയ അദ്ദേഹം മഹാരാഷ്ട്രയിൽ മുസ്ലിം ലീഗിനെ ശക്തിപ്പെടുത്തുന്നതി?ൽ നിർണ്ണായക പങ്കാളിത്തം വഹിക്കുകയും ചെയ്തു. രണ്ട് തവണ മുംബൈ കോർപറേഷൻ കൗൺസിലറായും ഉമർ ഖാദി മണ്ഡലം എം.എൽ എ യായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1977-ലെ പൊതു തിരഞ്ഞെടുപ്പിലൂടെ സി.എച് മുഹമ്മദ് കോയ സാഹിബായിരുന്നു അദ്ദേഹത്തെ പൊന്നാനിയിൽ മത്സരിപ്പിക്കാൻ പ്രത്യേക താത്പര്യമെടുക്കുകയും മലയാളകരക്ക് പരിചയപ്പെടുത്തുകയും ചെയ്തത് പൊന്നാനിയിൽ നിന്നും ഏഴ് തവണ ലോക്സഭയിൽ എത്തിയ അദ്ദേഹം രാജ്യത്തെ മികച്ച എം പി. മാരിൽ ഒരാളായി മാറുകയും ചെയ്തു.
ജനത ഗവണ്മെന്റിന്റെ കാലത്ത് പോയിന്റ് ഓഫ് ഓര്ടരുമായി
എഴുന്നേറ്റപ്പോൾ
വഴങ്ങേണ്ടി വന്ന സ്പീക്കർ സംസാരിക്കാൻ തന്റെ ചെംബറിലേക്ക് ക്ഷണിച്ചപ്പോൾ അങ്ങയുടെ ചേംബറിൽ അല്ല പാർലിമെന്റിൽ സംസാരിക്കാനാണ് തന്നെ ജനങ്ങൾ തിരഞ്ഞെടുത്തതെന്ന് പറയാൻ ബനാത്ത് വാലയ്ക്ക് അല്ലാതെ ആർക്കും കഴിയില്ല. നിയമത്തിലും, സഭാ നടപടികളിലും അദ്ദേഹം അഗാത പാണ്ഡിത്യം നേടിയിരുന്നു ലോകസഭ ലൈബ്രറിയിൽ വരുന്ന പു്തിയ പുസ്തകങ്ങൾ ആദ്യം വായിക്കുന്നതും, അന്വേഷിച്ചു എത്തുന്നതും ജീവനക്കാർ പോലും സാക്ഷ്യപെടുത്തുന്നു സമ്മേളന സമയങ്ങളിൽ ബനാത്ത് വാല സഭയിൽ ഇല്ലെങ്കിൽ ലൈബ്രറിയിൽ വായനയിലായിരിക്കാം അദ്ദേഹം ആ വായന ചിലപ്പോൾ നിയമ നിർമ്മാണത്തിന് വേണ്ടി ആയിരിക്കാം ഇന്ത്യൻ എക്സ്പ്രസ്സ് ദിന പത്രത്തിൽ പ്രദീപ് കൌശൽ എന്ന റിപ്പോർട്ടർ എഴുതിയ ലേഖനത്തിൽ സരോജ് ബാല എന്നാ ലോകസഭ ലൈബ്രറി ജീവനക്കാരനെ ഉദ്ദരിച്ച് കൊണ്ട് അദ്ദേഹത്തിന്റെ വ്യകതി പ്രഭാവവും മാന്യതയും പ്രതി പാതിക്കുന്നുണ്ട് നിരവധി ലേഖനങ്ങളും ഗ്രന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. തികഞ്ഞ മതഭക്തനും ജിവിതത്തിൽ അങ്ങേയറ്റം സൂക്ഷ്മത പുലർത്തുകയും ചെയ്ത അദ്ദേഹം ലാളിത്യം മുറുകെ പിടിച്ച് ജീവിച്ചു
കവിതയിലും നിയമത്തിലുമൊക്കെ അവഗാഹം നേടിയ ബനാത്ത് വാലയുടെ പ്രസംഗം ലോക്സഭയിൽ ഏവരുടെയും ശ്രദ്ധ നേടുകയും പലരും അവരുടെ സമയം അദ്ദേഹത്തിനായി ഒഴിഞ്ഞു കൊടുക്കയും ചെയ്യുമായിരുന്നു ലോക്സഭയിൽ ലഭ്യമാവുന്ന തുച്ചമായ സമയത്തിനുള്ളിൽ ഏതു വലിയ വിഷയവും കാര്യമാത്ര പ്രസക്കമായി അവതരിപ്പിക്കാനുള്ള കഴിവ് ബനാത്ത് വാല സാഹിബിന്റെ പ്രത്യേകതയായിരുന്നു ന്യൂനപക്ഷ സംബന്ധിയായ വിഷയങ്ങളിൽ അതീവ ജാഗ്രത പുലർത്തിയ അദേഹം അവയൊക്കെ ലോകസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ സ്വീകരിച്ച മാതൃക വർത്തമാന കാലത്ത് കൂടുതൽ. ശ്രദ്ധേയമാവുകയാണ്. മുസ്ലിം ലീഗ് ജന സെക്രട്ടറിയായും പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹം നടത്തിയ സേവനം വിലമതിക്കാനാവാത്തതാണ് ചെന്നൈയിൽ മുസ്ലിം ലീഗ് അറുപതാം വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയതിന്റെ പിറ്റേന്ന് 2008 ജൂൺ 25 നു മുംബൈയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം രാജ്യം ഫാഷിസത്തിന്റെ നീരാളി പിടിത്തത്തിൽ പുളയുമ്പോൾ, മുത്തലാഖും, ഗോവധവും ഒക്കെ രാഷ്ടീയ ആയുധമാക്കപ്പെടുമ്പോൾ ബനാത്ത് വാലയെ പോലൊരു നേതാവ് ഉണ്ടായിരുന്നെങ്കിൽ എന്ന് അറിയാതെ ആശിച്ച് പോവുന്നു.
ആ മഹാത്മാവിന് അല്ലാഹു പൊറുത്ത് നൽകട്ടെ (ആമീൻ )